Pages

Sunday, November 7, 2010

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."



ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"

Tuesday, October 12, 2010

" ഒരു പ്രേമലേഖനം "


വീണാ.......നിനക്കെന്നെ അവശകാമുകനെന്നു വിളിക്കാം..
നിന്നോടുള്ള പ്രണയത്താല്‍ പരവശനായവന്‍ .....
നിനക്കറിയോ ....നിന്നെ ആദ്യമായ്  ഞാന്‍ കണ്ടതെന്നാണെന്ന്..
ഒരു മഴക്കാലം..കുടയില്ലാതെ നീ ഓടിയെത്തിയത് 
എന്‍റെ  മുന്‍പിലേക്കായിരുന്നു........
മഴത്തുള്ളികളില്‍ പൊതിഞ്ഞ നിന്‍റെ  മുഖം
എന്‍റെ  ഓര്‍മ്മയിലിപ്പോഴുമുണ്ട് ........
നിന്‍റെ കണ്ണുകളിലെ പ്രണയഭാവം......
നിനക്കറിയാത്ത നിന്‍റെ മാസ്മരികത ....
ഞാന്‍ ഞാനല്ലാതായ നിമിഷങ്ങള്‍ ..
ആ  കണ്ണുകളെ അന്നുതൊട്ടിന്നോളം ഞാന്‍ പിന്തുടര്‍ന്നു....
ഇനി വയ്യ...നിന്‍റെ ഇഷ്ട്ങ്ങളെ അറിഞ്ഞില്ലെന്നു ഭാവിക്കാന്‍ എനിക്കു കഴിയില്ല.....
നിനക്കായ്‌ കാത്തുനിന്ന ഇടനാഴികള്‍, 
ഒരിക്കല്‍പ്പോലും കടാക്ഷിക്കാത്ത നിന്‍റെ മിഴിമുനകള്‍ എല്ലാം ഞാന്‍ മറക്കാം....
അതും നിനക്ക് വേണ്ടി മാത്രം......
എന്‍റെ സ്നേഹം..പ്രണയം..
എല്ലാം നിന്‍റെ പുഞ്ചിരിയാണ് ...സന്തോഷമാണ്....
നിനക്ക് പകരം വെക്കാന്‍ എനിക്കു മറ്റൊന്നില്ല .....
നീ മാത്രം......
എന്‍റെ ആത്മാവില്‍ പ്രണയമുള്ളിടത്തോളം
കാലം എന്‍റെയുള്ളില്‍  നീയുണ്ടാവും....
വിവാഹിതയാകുന്ന ഈ അവസരത്തിലും നിനക്കു നല്‍കാന്‍ എന്‍റെ കൈയ്യില്‍ നിന്നോടുള്ള പ്രണയം മാത്രം........
വീണാ......നീയിതു ഗോപന് നല്‍കണം .........
ഈ പ്രണയം ശുദ്ധമാണ്....നിനക്ക് എന്‍റെ വിവാഹസമ്മാനം........


വീണാ...അവസാനമായി ഞാനൊന്നു ചോദിക്കട്ടെ  ?
എപ്പോഴെങ്കിലും  നീയെന്നെ സ്നേഹിച്ചിരുന്നോ..?? 


നിന്നെഞാന്‍ ചേമ്പിലയെന്നു  വിളിച്ചോട്ടെ.....?
ഓരോ പെരുമഴക്ക് ശേഷവും ഒരു തുള്ളിപോലും 
ശേഖരിക്കാന്‍  കഴിയാത്ത പാവം  ചേമ്പില........
അവളിന്നലെ പെയ്ത വെറുമൊരു ചാറ്റല്‍മഴയുടെ 
തുള്ളികള്‍ ഏറ്റുവാങ്ങി എന്നറിഞ്ഞപ്പോള്‍ 
എനിക്കു സഹതാപമുണ്ട് .......


നിനക്കോ...?  
__________________________________________________________________                          

Sunday, January 31, 2010

"ഈ രാത്രി,,,എന്റെ സ്വന്തം ......"






പകലിനെക്കാള്‍  ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്.
എനിക്ക് പറയാനുള്ളതും അവളെ കുറിച്ചാണ് ........ 

രാത്രിയെന്നും എനിക്കിഷ്ട്ടമാണ്......ഹരമാണ് ......
സന്ധ്യയുടെ ചുവപ്പില്‍ നിന്നും  കുളിര്‍മയുടെ കറുപ്പോടെ
കയറി വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ........
എന്റെ ഏകാന്തതയില്‍  നിശബ്ദമായ് എനിക്ക് കൂട്ടായെതുന്നവള്‍.............വിരസമായ പകലുകള്‍ക്ക്‌ ശേഷം 
എന്റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ 
സുഖം നല്‍കുന്നവള്‍ ...........
കറുതാലും അവള്‍ അതിസുന്ദരിയാണ് .......
കാട്ടുപെണ്ണിനെപ്പോലെ നിഷ്കളങ്കയാണ്.........
അവളുടെ നിശബ്ദതക്കു അനേകം അര്‍ത്ഥങ്ങളുണ്ട് ........
ചിലപ്പോള്‍ ആര്‍ക്കോ വേണ്ടി കാത്തിരുന്ന്‌  നിരാശയോടെ മടങ്ങുന്നു .................
മറ്റുചിലപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മടിത്തട്ടില്‍ 
മുഖം പൂഴ്ത്തി  നിശബ്ധമായി തേങ്ങുന്നു ................
അവളുടെ തിരിച്ചുപോക്ക്  ചിലപ്പോള്‍ ഞാന്‍ അറിയാറുണ്ട് 
നിശബ്ദതയെ കീറിമുറിച്ചു കിളികള്‍ ചിലക്കുമ്പോള്‍
അവള്‍ ഞെട്ടി എഴുനേല്‍ക്കും  തിടുക്കപ്പെട്ടു യാത്ര പോലും 
പറയാതെ ഓടി മറയും .................
അവള്‍ പുഞ്ചിരിക്കുന്നത് നിലാവുള്ള ദിനങ്ങളിലാണ് ........
നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശകിരണങ്ങള്‍  അവളെ കൂടുതല്‍ സുന്ദരിയാക്കി........
മതിയുടെ സാമീപ്യം അവള്‍ അനുഭവിച്ചറിഞ്ഞത് പോലെ ........
എന്റെ സംശയം ശരിയായിരുന്നു .....അവര്‍ അനശ്വരപ്രണയത്തിന്റെ   പ്രതിരൂപങ്ങളായി.............
നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി  കാവലായി ഞാനും ഉറങ്ങാതിരുന്നു.............................

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.